Monday, March 19, 2007

സുല്ല് ഉടച്ച് തീര്‍ക്കുന്ന തേങ്ങകള്‍.

രാവിലെ നിര്‍ത്താതെയുള്ള ഫോണ്‍ ബെല്ല് കേട്ടാണ്‌ ഉണര്‍ന്നത്‌... നോക്കുമ്പോള്‍ വിശാലമനസ്കന്‍.

"ഡേയ്‌ ഇത്തിരി... നീ വന്നേ നമുക്കൊരു ജോലിയുണ്ട്‌."

"എന്താ വിശാലേട്ടാ..."

"സുല്ല് വിളിച്ചിരുന്നു... പുള്ളിയുടെ തേങ്ങാക്കുട്ടില്‍ നിന്നും പറമ്പില്‍ നിന്നും തേങ്ങാ മോഷണം പോവുന്നുണ്ടത്രെ..."

"അതിന്‌"

"നമുക്ക്‌ ഇന്ന് ആ കള്ളനേ പിടിക്കണം"

"ഒകെ വിശാലേട്ടാ... ഇങ്ങോട്ട്‌ വാ"

റൂമില്‍ നിന്ന് താഴെ ഇറങ്ങി വന്നപ്പോള്‍ ഒരു ബുര്‍ഖ ധരിച്ച സ്ത്രീയുണ്ട്‌ താഴെ...

"ഡേയ്‌... ഇത്തിരി..."

ആ സ്ത്രീ ബുര്‍ഖയുടെ മുഖപടം ഉയര്‍ത്തി. അപ്പോള്‍ അത്‌ സ്ത്രീയല്ല. മുകളിലേക്ക്‌ പിരിച്ച്‌ വെച്ച കൊമ്പന്‍ മീശയുമായി വിശാലമനസ്കന്‍. സൂക്ഷിച്ച്‌ നോക്കിയപ്പോള്‍ അത്‌ പിരിച്ച്‌ വെച്ച മീശയല്ലെന്നും പകരം അവിടെ പെയ്ന്റടിച്ച്‌ പ്ടിടിപ്പിച്ചതാണെന്നും മനസ്സിലായി.

"അല്ല... എന്താ ഈ പര്‍ദ്ദ ധരിച്ച്‌"

"ഉം അത്‌ പറയാം" എന്ന് പറഞ്ഞ്‌ പുള്ളി പര്‍ദ്ദയൂരി.

നോക്കുമ്പോള്‍ വിശാലേട്ടന്‍ ഫാന്റം രൂപത്തില്‍... മേലാകെ ഒട്ടിക്കിടക്കുന്ന നീല ഡ്രസ്സും അതിന്‌ മുകളില്‍ ബര്‍മുഡയും പിന്നെ അരയില്‍ തലയോട്ടി ബെല്‍ട്ടും അതിനിരുവശത്തും തൂങ്ങിക്കിടക്കുന്ന തോക്കും... ആകെ ഒരു ഭീകര രുപം.

"കണ്ണ്‍ മൂടാന്‍ ഒരു മുഖമൂടി കിട്ടിയില്ല... അതാ ബുര്‍ഖ ഇട്ടത്‌. പിന്നെ ഒര്‍ജിനല്‍ ഫന്റത്തിന്റെ അതേ രൂപത്തില്‍ വന്നാല്‍ കോപ്പിറൈറ്റ്‌ പ്രോബ്ലം ഉണ്ടായാലോ... ആ ചുള്ളന്‍ സായിപ്പാ... അത്‌ കൊണ്ട്‌ കൊമ്പന്‍ മീശയാക്കി... പുള്ളിക്ക്‌ മീശയില്ലല്ലോ."

"എന്തിനാ ഈ വേഷം." ഞാന്‍ അന്വേഷിച്ചു.

അത്‌ ആ കള്ളനെ പേടിപ്പിക്കാനല്ലേ ചുള്ളാ... എന്ന് പറഞ്ഞ്‌ സീറ്റിനടിയില്‍ നിന്ന് ഒരു കൊടുവാള്‍ എനിക്കും തന്നു. പിന്നെ ഒരെണ്ണം എടുത്ത്‌ ഇരുട്ടിലേക്ക്‌ നീട്ടി.

ഇരുട്ടില്‍ പതുക്കേ ഒരു വെളിച്ചം തെളിഞ്ഞു. അത്‌ തമനുവായിരുന്നു.

മൂന്നാളും ആബുലന്‍സില്‍ കയറുമ്പോള്‍ ഇത്‌ കള്ളനെ കൊന്നാല്‍ കുഴിച്ചുമൂടന്‍ കൊണ്ടുപോവാനാ ഈ വണ്ടിതന്നെയാക്കിയത്‌ എന്ന് തമനു വിശദീകരിച്ചു.

വഴിയില്‍ നിന്ന് കൈയ്യില്‍ കരടിക്കുട്ടിയുടെ പാവയും മറ്റേകയ്യില്‍ പച്ചാളത്തേയും പിടിച്ച്‌ ദില്‍ബന്‍ കയറി.

പച്ചാളത്തെ നോക്കി ഞാന്‍ ചോദിച്ചു... "ഇവനെന്നാ ദുബൈയില്‍ എത്തിയത്‌."

"ദേവേട്ടന്‍ വന്നപ്പോള്‍ ലഗേജിലിട്ട്‌ കോണ്ട്‌ വന്നതാ..." എന്നായിരുന്നു ദില്‍ബന്റെ മറുപടി. വണ്ടിയില്‍ കയറിയ ഉടന്‍ ട്രൌസറിന്റെ പോക്കറ്റില്‍ നിന്ന് പോപ്പിന്‍സ്‌ മിഠായി എല്ലാവര്‍ക്കും ഓരോന്ന് കോടുത്തു. പോരെന്ന് പറഞ്ഞ്‌ കരഞ്ഞ പച്ചാളത്തിന്‌ രണ്ടും.

സുല്ലിന്റെ വീട്ടില്‍ സുല്ലില്ലായിരുന്നു. കുറച്ച്‌ കഴിഞ്ഞപ്പോള്‍, കള്ളിമുണ്ടുടുത്ത്‌ തോളില്‍ ഒരു പാരക്കോലും (തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന അറ്റം കൂര്‍ത്ത ഇരുമ്പ്‌ ദണ്ഡ്‌.) ചുമലില്‍ തൂക്കിയിട്ട ചാക്കുമായി സുല്ലെത്തി. ചാക്കിലെ തേങ്ങ നിലത്ത്‌ ചെരിഞ്ഞ്‌ നെറ്റിയിലെ വലിയ മുറിവിന്റെ അടയാളത്തില്‍ പതുക്കെ തലോടി സുല്ല് പറഞ്ഞു.

"കുറേ ദിവസമായി വീട്ടിലെ തേങ്ങാക്കൂട്ടില്‍ നിന്ന് തേങ്ങാ പോവുന്നു. രണ്ട്‌ ദിവസം മുമ്പ്‌ അതിനൊരു ലോക്ക്‌ പിടിപ്പിച്ചു. ഇപ്പോള്‍ തെങ്ങില്‍ നിന്ന് നേരിട്ട്‌ തേങ്ങ മോഷ്ടിക്കുന്നു. ആരായാലും അവനെ പിടിക്കണം."

"അക്കാര്യം ഞങ്ങളേറ്റു..." പാവയും പച്ചാളത്തേയും താഴെവെച്ച്‌ ദില്‍ബന്‍ പറഞ്ഞു.

"വീട്ടില്‍ അരക്കാനുള്ള തേങ്ങ മുഴുവനും ബൂലോഗത്ത്‌ ചെലവാക്കിയതിന്‌ സുല്ലി കൈകാര്യം ചെയ്ത പാടാണ്‌ നെറ്റിയില്‍" എന്ന് തമനു പതുക്കേ പറയുന്നുണ്ടായിരുന്നു.

അങ്ങനെ ഞങ്ങള്‍ കാത്തിരിക്കവേ കള്ളനെത്തി. നേരിട്ട്‌ തെങ്ങില്‍ വലിഞ്ഞ്‌ കയറാന്‍ തുടങ്ങി. പിന്നാലെ സൂല്ലും കയറി. അതോടെ കള്ളന്‍ താഴെക്ക്‌ ചാടി.

മുട്ട്‌ കീറിയ ജീന്‍സും ഒരു കൈ മാത്രമുള്ള ബനിയനും അരയില്‍ വാഴന്നാരില്‍ കോര്‍ത്തിട്ട മടവാളും...

പതുക്കേ എണീപ്പിച്ചപ്പോള്‍ അഗ്രജന്‍. ഞാന്‍ ഞെട്ടിപ്പോയി. അഗ്രജന്‍ ഒറ്റക്കരച്ചില്‍.

വിശാലന്‍ തോളില്‍ തട്ടി സമാധാനിപ്പിച്ചപ്പോള്‍ അഗ്രു കഥ പറഞ്ഞു.

"ഞാന്‍ എത്ര തേങ്ങ കൊണ്ടുവന്നാലും അത്‌ കാണില്ല. ആരോ അടിച്ച്‌ മാറ്റുന്നു. ഒരു ദിവസം മറഞ്ഞിരുന്ന് നോക്കിയപ്പോള്‍ അത്‌ സുല്ലാണ്‌... ആരോടും പറഞ്ഞ്‌ പ്രശ്നമാക്കണ്ട എന്ന് കരുതി അത്യാവശ്യത്തിനുള്ളത്‌ മാത്രം തിരിച്ച്‌ എടുത്ത്‌ കൊണ്ട്‌ പോവാന്‍ വന്നതാ..."

സുല്ല് വികാരഭരിതനായി... കണ്ണുകള്‍ നിറഞ്ഞൊഴുകി.

"അഗ്രൂ ഞാന്‍ എന്റെ മക്കള്‍ക്ക്‌ ഫുഡ്ഡിന്‌ വേണ്ടിയല്ല ഇത്‌ ചെയ്തത്‌. ബൂലോഗത്തേക്ക്‌ ആവശ്യമായ തേങ്ങ പഴയപോലെ ഇപ്പോള്‍ കിട്ടുന്നില്ല... അതാ ഇങ്ങനെ ചെയ്തത്‌... പ്ലീസ്‌ നീ ക്ഷമി."

പെട്ടൊന്ന് ബാക്കില്‍ നിന്ന് ഒരു തേങ്ങിക്കരച്ചില്‍... ദില്‍ബന്‍ തേങ്ങിക്കരയുന്നു..."

വിശാലനും കണ്ണ്‍ തുടച്ചു... അഗ്രുവും തമനുവും തലേന്ന് കഴിച്ച ഷവര്‍മയുടെ കണക്ക്‌ പറയുന്നു...

എന്റെ കാലിലാരോ പിടിച്ച്‌ വലിക്കുന്നുണ്ട്‌... നോക്കുമ്പോള്‍ സഹമുറിയന്‍.

"വേഗം എഴുന്നേല്‍ക്കഡേയ്‌... സമയം നാലരയും കഴിഞ്ഞു." പതുക്കേ എണീറ്റു...

Labels:

Tuesday, March 13, 2007

സമ്പൂര്‍ണ്ണ ബ്ലോഗുചൊല്ലുകള്‍ - വാല്യം 1

മാന്യരേ..
സമ്പൂര്‍ണ്ണ ബ്ലോഗു ചൊല്ലുകള്‍ വാല്യം-1 ഇവിടെ പ്രസിദ്ധികരിക്കുന്നതില്‍ അത്യധികമായ സന്തോഷമുണ്ട്.

ഈ പരിപാടിയുടെ പ്രായോജകര്‍: ഇടിവാള്‍, ദില്‍ബാസുരന്‍, സാന്റോസ്, പിന്നെ പേരു പരയാനാഗ്രഹിക്കാത്ത നോണ്‍ ആക്ടീവ് ബ്ലോഗര്‍

ഈ പുസ്തകത്തിന്റെ പ്രസാധകര്‍: കരളാത്ത ബുക്ക്സ് (കരണ്ട ബുക്ക്സ് അല്ല)

പ്രകാശനം : ആദ്യ കോപ്പി ശ്രീ ഷവര്‍മ്മ ശ്രീ ന്യൂബോണ്‍ വര്‍മ്മക്കു നല്‍കി ഔദ്യോഗികമായി പ്രകാശിപ്പിച്ചു. (4 കട്ട ടോര്‍ച്ചടിച്ച്)

===========================
സമ്പൂര്‍ണ്ണ ബ്ലോഗുചൊല്ലുകള്‍ - വാല്യം 1

1.ഒന്നുകില്‍ ബ്ലോഗില്‍ അല്ലെങ്കില്‍ ബോസിന്റെ നെഞ്ചത്ത്
2.ബ്ലോഗോ ബ്ലോഗറോ ആദ്യമുണ്ടായത്?
3.എന്തായാലും പോസ്റ്റി ഇനി ബ്ലോഗിക്കേറാം
4.പോസ്റ്റ് പേടിച്ച് പന്തളത്ത് ചെന്നപ്പൊ അവിടെ പന്തളവര്‍മ്മയുടെ പോസ്റ്റ്
5.കമന്റില്‍ തോറ്റതിന് പോസ്റ്റിനോട്
6.അനോണിക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചേല്
7.വല്ലോന്റേം പോസ്റ്റ്, അനോണിയുടെ കമന്റ്, കൊരട്ടിയിടെടാ കൊരട്ടി
8.മൂത്തോര്‍ ചൊല്ലും മുതുക്കമന്റ് ആദ്യം മോഡറേറ്റും, പിന്നെ ഡിലീറ്റും
9.കമന്റ് തെറ്റിയാല്‍ പിന്മൊഴിയും വീഴും
10.പിന്മൊഴിയോളം വരുമോ പിന്മൊഴിയിലിട്ടത്?
11.കൊടുത്താല്‍ ബൂലോഗ ക്ലബ്ബിലും കിട്ടും
12.ഗ്രഹണസമയത്ത് പച്ചാളത്തിന്റെ കമന്റും വിഷമാകും
13.പോസ്റ്റിട്ടവന്‍ പോസ്റ്റാല്‍..
14.ഏവൂരാന്റെ സെര്‍വര്‍, ബോസിന്റെ കാശ്, ബ്ലോഗെടാ ബ്ലോഗ്..
15.ബ്ലോഗര്‍ തന്നെ കമന്റ് ഇട്ടാല്‍..
16.ബ്ലോഗസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം കമന്റ്
17.പിന്മൊഴിയില്‍ കമന്റിയാലും അളന്ന് കമന്റണം
18.ഐഡിക്കമന്റോളം വരുമോ അണോണിക്കമന്റ്?
19.ബ്ലോഗാത്തോന്‍ ബ്ലോഗിയാല്‍ നന്ദി പ്രകടനം കൊണ്ട് ആറാട്ട്
20.അനോണിക്കുഞ്ഞനും തന്നാലായത്
21.പിന്മൊഴിയില്‍ കുരുത്തത് ആള്‍ട്ട്മൊഴിയില്‍ വാടുമോ?
22.അനോണി വേലി ചാടിയാല്‍ വര്‍മ്മ മതില് ചാടും
23.അനോണിയെ തെറിവിളി പഠിപ്പിക്കണോ
24.കമന്റുന്നവരെല്ലാം അനോണിയല്ല
25.പുത്തന്‍ ബ്ലോഗര്‍ ഉമേഷിനേയും വിമര്‍ശിക്കും
26.വര്‍മ്മപ്പോസ്റ്റില്‍ അനോണിക്കമന്റിടല്ലേ
27.അനോണിക്കുള്ളത് അനോണിക്ക്, വര്‍മ്മയ്ക്കുള്ളത് വര്‍മ്മയ്ക്
28.ഇഷ്ടമല്ലാത്ത ബ്ലോഗര്‍ കമന്റുന്നതൊക്കെ കുറ്റം
29.പല നാള്‍ വര്‍മ്മ ഒരു നാള്‍ പിടിയില്‍
30.ഉമേഷിനക്ഷരമൊന്ന് പിഴച്ചാല്‍ ബ്ലോഗന്മാര്‍ക്കക്ഷരമാറ് പിഴയ്ക്കും
31.ബ്ലോഗ് ഏതായാലും ബ്ലോഗര്‍ നന്നായാല്‍ മതി
32.ജോസ് ചെറിയാനെന്തിനാ നാനാഴി?
33.തേടിയ കമന്റ് ബ്ലോഗില്‍ കിട്ടി
34.വേലിയിലിരുന്ന അനോണിയെ എടുത്ത് പോസ്റ്റില്‍ വെച്ച മാതിരി
35.കമന്റ് കുത്തിയാല്‍ പോസ്റ്റ് മുളയ്ക്കുമോ?
36.വേണമെങ്കില്‍ ചരിത്രകാരന്‍ പിന്മൊഴിയിലും കമന്റും
37.പിന്മൊഴിയില്‍ പോയ കമന്റ് ഏവൂരാന്‍ പിടിച്ചാലും തിരിച്ച് വരില്ല
38.പോസ്റ്റ് പോയാല്‍ യാഹൂവിലും തപ്പണം
39.പോസ്റ്റ് ഇട്ടാല്‍ പോരെ കമന്റ് എണ്ണണോ?
40.കമന്റ് പേടിച്ച് പോസ്റ്റ് ഡിലീറ്റുക
41.വര്‍മ്മ പോലെ വന്നത് അനോണിയെ പോലെ പോയി
42.അല്ലെങ്കിലേ ബ്ലോഗിണി പോരെങ്കില്‍ അനോണിയും
43.ബ്ലോഗുണ്ടായാല്‍ പോരാ പോസ്റ്റിടണം
44.യാഹുവിന് വെബ്ദുനിയ കൂട്ട്
45.100 കമന്റുള്ള പോസ്റ്റായാലും അനോണി നിരണ്‍ഗിയാല്‍ ഡിലീറ്റണം
46.മലയാളിക്ക് ബ്ലോഗ് കിട്ടിയാല്‍ ഓഫീസിലിരുന്നും ബ്ലോഗും
47.വര്‍മ്മയ്ക്കും തന്‍ പോസ്റ്റ് പൊന്‍ പോസ്റ്റ്
48.ഡ്രാഫ്റ്റീന്ന് പോവുകയും ചെയ്തു പോസ്റ്റൊട്ട് ആയതുമില്ല
49.ബ്ലോഗ് ബീറ്റയായവന്റെ പോസ്റ്റില്‍ അനോണിയിറങ്ങിയത് പോലെ
50.ആറ്റ് നോറ്റൊരു പോസ്റ്റിട്ടപ്പോള്‍ അന്ന് വര്‍മ്മ മഴ
51.ക്ലബ്ബില്‍ കയറി ഇരിക്കേം വേണം അനോണിയായി തെറി പറയ്യേം വേണം
52.അനോണി വര്‍മ്മയോട് പരാതി പറഞ്ഞ പോലെ
53.ബ്ലോഗ്സ്പോട്ടില്‍ നില്‍ക്കുമ്പോള്‍ വേഡ്പ്രസ്സ് പച്ച
54.പോസ്റ്റിട്ടിട്ട് പോരേ തേങ്ങയുടയ്ക്കല്‍?
55.ഒത്ത് പിടിച്ചാല്‍ പിന്മൊഴിയും വീഴും
56.കമന്റ് കണ്ടാലറിയാം പോസ്റ്റിന്റെ ഗുണം
57.ബ്ലോഗും ചത്തു കമന്റിലെ പുളിയും പോയി..
58.ബീറ്റ ചവിട്ടിയാല്‍ ബ്ലോഗര്‍ക്ക് കേടില്ല
59.വര്‍മ്മയുടെ കൈയ്യില്‍ ഐപ്പി കിട്ടിയ പോലെ
60.ബ്ലോഗ് മറന്ന് പോസ്റ്റ് ഇടരുത്.

=========== ==================

ബ്ലോഗില്ലാക്കുന്നിലപ്പന്‍ ഈ പോസ്റ്റിന്റെ പുണ്യം.

Labels: